Saturday, December 26, 2009

തിരക്ക്, തിരക്ക്....!

തിരക്ക്, തിരക്ക്....!

കൂടിയും കിഴിച്ചും പിന്നെയും ബാക്കിയാകുന്ന അക്കങ്ങള്‍ക്ക് നടുവില്‍ അയാള്‍ അപ്പോഴും ഏകനായിരുന്നു. ഏകാന്തത അത്രയും രുചികരമാണെന്ന് അയാള്‍ അപ്പോള്‍ ഓര്‍ത്തതേയില്ല. കറിക്കൂട്ടുകളുടെ മണമുള്ള നിശബ്ദത പോലെ... ശാന്തമായി അയാള്‍ മെല്ലെ തന്റെ കസേരയിലേക്ക് ചാഞ്ഞിരുന്നു. ഒരു ചായ കിട്ടിയിരുന്നെങ്കില്‍...! ആഗ്രഹമല്ലേ... നടക്കണമെന്നില്ലല്ലോ. എന്നിട്ടും അയാള്‍ക്ക് അതും പ്രാപ്യമായി. പതിവില്ലതതെങ്കിലും അപ്പോല്‍കടന്നു വന്ന പിയൂണ്‍ അയാളുടെ ഇരിപ്പിലെ പന്തികേടില്‍ മനം നൊന്താകണം അയാള്‍ക്കുള്ള ചായ മേശപ്പുറത്തു കൊണ്ടുവന്ന് അടച്ചു വെച്ച്, ഒന്നും പറയാതെ തിരിച്ചു പോയി...! അതില്‍ മാത്രം ഒട്ടും പതിവില്ലയ്മയുണ്ടായില്ല അപ്പോള്‍.

ചായയുടെ ചൂട് കൊണ്ടാകണം അന്തരീക്ഷം മെല്ലെ തണുക്കാന്‍ തുടങ്ങി.അതങ്ങിനെയാനല്ലോ. ചിലപ്പോള്‍ നമ്മളും അതിനു കൂട്ടാകും. എന്നിട്ടും അയാളില്‍ വിയര്‍പ്പു തുള്ളികള്‍ പോടിഞ്ഞുതിര്‍ന്നു അയാളിലൂടെ ഒലിച്ചിറങ്ങി കസേരതണ്ടില്‍ ചെന്ന് മുട്ടി നിന്ന് അയാളെ രക്ഷയ്ക്കായി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റു. ചിന്തിച്ചത് ഫാനിന്റെ സ്വിച് ഇടാന്‍ ആണെങ്കിലും ചെയ്തത് ജാലകങ്ങള്‍ വലിച്ചടക്കുകയായിരുന്നു. കിടുക്കി കൊണ്ടാണ് വാതിലുകള്‍ അടഞ്ഞത്. അയാളോടുള്ള പ്രതിഷേധം അതില്‍ വേറിട്ട്‌ കാണാമായിരുന്നു. എന്നിട്ടും അയാള്‍ വിയര്‍ക്കുക തന്നെ ചെയ്തു കൊണ്ടിരുന്നു.

ചട്ടക്കൂടില്‍ നിന്ന് ദീര്‍ഘ നിശ്വാസം വിട്ടുകൊണ്ട് കടലാസുകള്‍ക്കൊപ്പം അക്കങ്ങളും മെല്ലെ പുറത്തിറങ്ങാന്‍ തുടങ്ങി. അവ ഒന്നിന് മേലെ ഒന്നായി അവിടെയെല്ലാം തകര്‍ത്തു തരിപ്പനമാക്കവേ അയാള്‍ നിസ്സംഗതയോടെ അവയെ നോക്കി പല്ലിളിച്ചു നിന്നു. ചിലപ്പോള്‍ അവതന്നെ തോല്പ്പിക്കുമോ എന്ന് അയാള്‍ ഭയപ്പെട്ടു. തന്റെ കസേര മുറുകെ പിടിച്ചിട്ടും നില്‍ക്കാന്‍ വയ്യെങ്കിലോ എന്ന് വേദനിച്ച് അയാള്‍ ഒരു കയര്‍ കൊണ്ട് വന്ന് കസേരയെ അടുത്ത കസേരയുമായി കെട്ടിയിട്ടു. പിന്നെ അതിന്റെ മേലെ മറ്റൊരു കസേരയും വലിച്ചിട്ടു അതില്‍ കയറി ഇരിപ്പായി. അത്രയും ഉയരതിള്‍ക്ക് ഒരു തിരമാലപോലും വരില്ലെന്ന അഹങ്കാരത്തോടെ.

തലയ്ക്കു മുകളിലായിരുന്നു അപ്പോള്‍ സൂര്യന്‍. എന്നിട്ടും അയാള്‍ക്ക്‌ ചുറ്റും ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങുന്നത് അയ്യാള്‍ പരിഹാസത്തോടെ കണ്ടു നിന്നു. സൂര്യന്‍ ഒരുപക്ഷെ അയാള്‍ കണ്ടിട്ടില്ലായിരിക്കാം. എങ്കിലും അയാള്‍ അത് കാര്യമാകിയില്ല. അപ്പോഴേക്കും അയാളെയും കടന്നു അക്കങ്ങള്‍ അക്ഷരങ്ങള്‍ക്കൊപ്പം സഞ്ചാരം തുടങ്ങിയിരുന്നു. ഒന്നില്‍ നിന്നും പൂജ്യതിലെക്കുള്ള ദൂരം പോലെ അയ്യാള്‍ വല്ലാതെ വിഷമിച്ചു പോയി. ഇനിയും വൈകിയാല്‍ അയാള്‍ക്ക്‌ അയാള്‍ പോലും അന്ന്യമാകും. അതിനു മുന്‍പേ ....!!!


Friday, December 25, 2009

കുട്ടികളുടെ മതം...!!!

കുട്ടികളുടെ മതം...!!!

അദ്ധേഹത്തെ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് ഞാന്‍ പരിചയപ്പെടുന്നത്. ആ പരിചയം പിന്നെ നല്ലൊരു സുഹൃത്ത് ബന്ധത്തിലേക്കും നയിച്ചു. അദ്ദേഹം ഒരു പ്രശസ്തനായ വക്കീലാണ്. വക്കീല്‍ എന്ന് മാത്രം പറയാന്‍ പറ്റില്ല. നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകനും ഉദാരമതിയും സ്നേഹ സമ്പന്നനും ഒക്കെയാണ്. ജോലിയിലെസത്യ സന്ധതയാണ് എന്നെ അദ്ദേഹവുമായി പ്രത്യേകമായി ആകര്‍ഷിച്ച ഒരു പ്രധാന ഘടകം. എടുക്കുന്ന കേസുകള്‍ വെറുതേ എങ്ങിനെയും ജയിപ്പിക്കുക എന്നതല്ല, ആ കേസുകളുടെ സത്യാവസ്ഥയിലേക്കും അദ്ദേഹം പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു.

അദ്ധേഹത്തിന്റെ ഭാര്യ ഒരു ഡോക്ടര്‍ ആണ് അവരും വളരെ പ്രശസ്തയും സമൂഹത്തില്‍ അറിയപ്പെടുന്നവരും ആണ്. അവരും അദ്ധേഹത്തെ പോലെ സ്നേഹവും സഹാനുഭൂതിയും വെച്ച് പുലര്‍ത്തുന്നവര്‍ ആയിരുന്നു. പണത്തിനു വേണ്ടി മാത്രം രാപകല്‍ പണിയെടുക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. കുടുംബവും ബന്ധങ്ങളും അവര്‍ക്ക് വളരെവിലപ്പെട്ടതായിരുന്നു. അവര്‍ക്ക് ഒരു കുട്ടിയാണ് ഉള്ളത്. അഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടി. ഭാര്യയേയും കുട്ടിയേയും എനിക്ക് അത്ര പരിചയം ഇല്ലെങ്കിലും അദ്ധേഹത്തിന്റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധതാല്‍ ഞാന്‍ ഒരു ദിവസം എന്റെ കുടുംബവുമായി അവിടെ പോകാന്‍ തീരുമാനിച്ചു.

അവര്‍ രണ്ടുപേര്‍ക്കും തിരക്കില്ലാത്ത ഒരു ദിവസം ഞങ്ങള്‍ അങ്ങോട്ട്‌ തിരിച്ചു. അങ്ങിനെ അപൂര്‍വ്വമായേ ഉണ്ടാകാറുള്ളൂ എങ്കിലും ഞങ്ങള്‍ക്കുവേണ്ടി അവര്‍ അങ്ങിനെയൊരു സമയം ഉണ്ടാക്കി കാത്തിരിക്കുകതന്നെ ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് അതല്‍പ്പം അഭിമാനവും ഉണ്ടാക്കി. ഞങ്ങള്‍ക്കായി അവര്‍ സ്നേഹത്തോടെ കാത്തിരിക്കുക തന്നെയായിരുന്നു. ഞാനും ഭാര്യയും കുട്ടികളും അവിടെയെത്തി. എവിടെയെങ്കിലും ചെല്ലുമ്പോള്‍ എന്തെങ്കിലും കൊണ്ടുപോവുക് എന്നത് ഞങ്ങളുടെ ഗ്രാമത്തിലെ ഒരു നാട്ടു നടപ്പായിരുന്നു. എങ്കിലും അതവര്‍ക്ക് ഇഷ്ട്ടമല്ലെന്നു അറിയാവുന്നതിനാല്‍ ഒന്നുമില്ലാതെയാണ് ഞങ്ങള്‍ പോയത്..

അവിടെയെത്തി സംസാരിച്ചു തുടങ്ങുമ്പോഴേക്കും അവര്‍ക്ക് അപ്രതീക്ഷിതമായി അടിയന്തിരമായ ഒരു ഫോണ്‍ കാല്‍ വന്നു. അതുമായി അദ്ദേഹവും ഭാര്യയും അകത്തു പോയപ്പോള്‍ ഞങ്ങള്‍ അവരുടെ കുട്ടിയുമായി സംസാരിക്കാന്‍ തുടങ്ങി. സംസാരിച്ചു തുടങ്ങും മുന്‍പേ ആ കുട്ടി ഞങ്ങളോട് ചോദിച്ചത് ഞങ്ങളെ തീര്‍ത്തും തളര്‍ത്തിക്കളഞ്ഞു. നിങ്ങള്‍ അമ്പലക്കരാണോ അതോ പള്ളിക്കാരാണോ എന്ന്....!!!

Sunday, December 13, 2009

കടലിലെ ഭൂതം ....!!!

കടലിലെ ഭൂതം ....!!!

ആഴിയുടെ അങ്ങേ തലയ്ക്കല്‍ ഒരു കറുത്ത ഭൂതം ഉണ്ടെന്നും, ആ ഭൂതം നിശ്വസിക്കുന്ന കാറ്റു തട്ടിയാണ് തിരമാലകള്‍ ഉണ്ടാകുന്നതെന്നും അച്ഛനാണ് പറഞ്ഞു തന്നത്. പണ്ട് കടല് കാണാന്‍ കൊണ്ട് പോകുമ്പോള്‍ കടലില്‍ ഇറങ്ങി കളിക്കാതിരിക്കാന്‍ അച്ഛന്റെ ഓരോ സൂത്രങ്ങള്‍. കടലിനടിയില്‍ ഒളിച്ചിരിക്കുന്ന ആ ഭൂതത്തിന്റെ കഥ ഞാന്‍ എന്റെ മക്കളിലേക്കും മെല്ലെ പകര്‍ന്നു നല്‍കാറുണ്ട്, അവരുമായി കടല്ക്കരയിലെതുമ്പോള്‍. കടല്‍.. അതെന്നും മോഹത്തിന്റെത് മാത്രമാണ്. എത്ര കണ്ടാലും മടുക്കാത്ത എത്ര പോയാലും കൊതി തീരാത്ത അത്രയും പ്രിയതോടെ എന്നും എപ്പോഴും ....!

കടലിനടിയിലെ ഭൂതത്തിനു എപ്പോഴും വിശപ്പാണത്രെ . അത് കടലിലെ മീനിനെയും കടലിനു മുകളിലൂടെ പറക്കുന്ന പറവകളെയും ഒക്കെ പിടിച്ചു തിന്നും എപ്പോഴും. പിന്നെയും വിശപ്പ്‌ തീരാതെ വരുമ്പോഴാണ് ആകാശത്തിലൂടെ പോകുന്ന സൂര്യനെ പിടിച്ചു തിന്നുന്നത്. അങ്ങിനെയാണത്രേ ഇരുട്ടാകുന്നതും, ഇരുട്ടിനെ രാത്രിയെന്നു പറയുന്നതും. എന്നിട്ടും വിശപ്പ്‌ തീരത്തെ വരുമ്പോള്‍ ചന്ദ്രനേയും പിടിച്ചു തിന്നുമത്രേ. അപ്പോള്‍ വീണ്ടും പകലാകുമെന്നും അച്ഛന്‍ പറയാറുണ്ട്‌. അത്രയും വിശപ്പുള്ള ഭൂതം, കടലില്‍ ഇറങ്ങുന്ന കുട്ടികളെയാണത്രെ എപ്പോഴും നോട്ടമിടുക. അതുകൊണ്ടാണ് കുട്ടികള്‍ കടലില്‍ ഇറങ്ങി കളിക്കരുതെന്ന് പറയുന്നതത്രേ.

വഞ്ചികളില്‍ മുക്കുവര്‍ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ അവരാദ്യം ഭൂതത്തിനു വഴിപാടുകള്‍ കഴിച്ചു അതിനെ ത്രിപ്തിപ്പെടുതിയിട്ടെ കടലില്‍ പോകു എന്നാണു അച്ഛന്‍ പറഞ്ഞു തന്നത്. അവരുടെ പ്രാര്‍ത്ഥനകളും അച്ഛന്‍ കാണിച്ചു തന്നപ്പോള്‍ അത് വിശ്വസിക്കാതിരിക്കാന്‍ ഞാന്‍ എന്ന അഞ്ചു വയസ്സുകാരന് കഴിയാറില്ല. അവരുടെ പ്രാര്തനകളില്‍ ഞാന്‍ എന്നും പങ്കു ചേരാറുണ്ട് കടല്‍ക്കരയില്‍ പോകുമ്പോള്‍. എന്നെ ഭൂതംപിടിച്ചില്ലെങ്കിലും അവരെ ഒന്നും ചെയ്യരുതേ എന്നായിരുന്നു പ്രര്ഥാന.

എത്ര വലുതായിട്ടും, എപ്പോഴും മോഹിപ്പിക്കുമെങ്കിലും കടല്‍ എപ്പോഴും ആ ഭൂതത്തിന്റെ ഓര്‍മ്മകളും മനസ്സിലുടക്കിപ്പിക്കും. കടലില്‍ ഇറങ്ങിക്കളിക്കുംപോള്‍ എപ്പോഴും ഒരു കണ്ണ് അങ്ങേ തലക്കലെക്കായിരിക്കും. ഒരിക്കലും വരില്ലെന്ന് ഉറപ്പുള്ള ആ ഭൂതം എങ്ങാനും വരുന്നുണ്ടോ എന്ന ഒരു സംശയം. വലുതായി ഭാര്യയോടൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ അവള്‍ കളിയ്യാക്കും. ഭൂതം പിടിക്കുമെന്ന് പറഞ്ഞു. പിന്നെ കുട്ടികളായി അവരോടു ഈ കഥ പറയുമ്പോള്‍ അപ്പോഴും അവള്‍ എന്നെ കളിയാക്കും. പിന്നെ പിന്നെ കുട്ടികള്‍ അത് ശ്ഗ്രധിക്കാതായി . എന്നിട്ടും എന്റെ സംശയം മാത്രം ബാക്കി. ഇപ്പോഴും എപ്പോള്‍ കടല്‍ ക്കരയില്‍ പോകുമ്പോഴും കുറച്ചു സമയം കണ്ണടച്ച് നില്‍ക്കും. ആ ഭൂതത്തിനുവേണ്ടി....!!!

മാതൃ സ്പര്‍ശം ...!!!

മാതൃ സ്പര്‍ശം ...!!!

മൂകാംബിക... വാക്ദേവതയുടെ വാസ സ്ഥലം ....!!! അവസരം കിട്ടുമ്പോഴെല്ലാം അവിടെ പോകാറുണ്ടെങ്കിലും ചില സമയങ്ങളിലെ യാത്ര മാത്രമാണ് ഹൃദയത്തില്‍ തട്ടാറു ള്ളത്. ആശ്വാസത്തോടെ പ്രാര്‍ത്ഥിക്കാനും അവിടുത്തെ സരസ്വതീ മണ്ഡപത്തില്‍ കുറച്ചു സമയം ഇരിക്കാനും സൌപര്‍ണികയില്‍ ഒന്ന് മുങ്ങിക്കുളിക്കാനും ഒക്കെ മനസ്സിന് തൃപ്തിയോടെ കഴിയുക അപൂര്‍വ്വമായി മാത്രം. അങ്ങിനെ ഒരിക്കല്‍ അവിടെയെത്തിയത് തനിച്ചാണ്. അപ്രാവശ്യമെന്തോ തീരെ തിരക്കില്ലായിരുന്നു അവിടെ. അവിടെയെത്തി പതിവ് ലോഡ്ജില്‍ മുറിയെടുത്ത് സാധനങ്ങളൊക്കെ വെച്ച് സൌപര്‍ണികയില്‍ പോയി കുളിച്ചു, അമ്പലത്തിലെത്തി വിശദമായി തന്നെ തൊഴുത്‌ കഴിഞ്ഞ് സരസ്വതീ മണ്ടപതിലെത്തി . കുറച്ചു സമയം പ്രാര്‍ത്ഥനയോടെ അവിടെ ഇരിക്കുവാന്‍ തീരുമാനിച്ചു.

ചുറ്റും ആളുകള്‍ തീരെ കുറവായതിനാല്‍ നല്ല ശാന്തിയോടെ പ്രാര്‍ത്ഥിക്കാനായി. ഏകാഗ്രതയോടെ തീര്‍ത്തും ഭക്തിയോടെ ഹൃദയപൂര്‍വ്വം, മൂകാംബികയുടെ തിരു സന്നിധിയില്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട്. കണ്ണടച്ചിരിക്കെ പ്രാര്തനയിലെവിടെയോ മെല്ലെ ഒരു കുഞ്ഞിന്റെ ചിരി മനസ്സിലേക്ക് കടന്നു വന്നു. ഓമനയായ ഒരു സുന്ദരിക്കുട്ടി. ഏകദേശം ഒരു വയസ്സുള്ള ഒരു പെണ്‍കുട്ടി, അവള്‍ വശ്യമായി എന്നെ നോക്കി ചിരിക്കുകയും എനിക്കുമുന്നില്‍ അവിടെയൊക്കെ കളിച്ചുനടക്കുകയും ചെയ്യുന്നു. പിന്നെ പിന്നെ അവള്‍ എന്നെ ദേഹത്ത് വന്നു തൊട്ടു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു. നോക്കിയത് അങ്ങിനെ ഒരു പെണ്‍കുട്ടിയുടെ മുഖത്ത് തന്നെ. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഇത് സ്വപ്നമല്ലെന്ന് ഉറപ്പിക്കാന്‍ എനിക്ക് കുറച്ചു സമയം തന്നെ വേണ്ടിവന്നു.

പിന്നെ പിന്നെ യാഥാര്‍ത്യത്തിലേക്ക് ഇറങ്ങി വരവേ അവള്‍ എന്റെ മുന്നിലിരുന്നു കളിക്കുകയാണ്. എന്നെ നോക്കി ചിരിച്ചുകൊണ്ട് തന്നെ. അവളുടെ ബന്ധുക്കളെ നോക്കവേ കുറച്ചു മാറി അവളുടെ അമ്മയെ കണ്ടു. ഇടക്കൊന്നു നോക്കുന്നതല്ലാതെ ഇങ്ങോട്ട് ശ്രദ്ധിക്കുക പോലും ചെയ്യാതെ അവര്‍ അവിടെ അവരുടെ മറ്റുള്ളവര്‍ക്കൊപ്പം. അവരുടെ തന്നെയാണ് ഈ കുഞ്ഞു എന്ന് എനിക്കത്ര ഉറപ്പൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഞാന്‍ അങ്ങിനെ വിസ്വസിക്കുകയായിരുന്നു. കുഞ്ഞാകട്ടെ മറ്റാരെയും ശ്രദ്ധിക്കാതെ എന്റെയൊപ്പം കളിക്കുകയാണ്. മുട്ടില്‍ നടക്കുന്ന അവളുടെ കാല്‍ മുട്ടില്‍ ഇടയ്ക്കിടെ അരിമണികള്‍തറക്കുമ്പോള്‍ അവളുടെ മൃദുവായ ദേഹം ‍ നോവുകയും പിന്നെ അവിടെയിരുന്നു വേദനിക്കുന്ന ഭാഗം തടവുകയും ചെയ്യും. അരിമണികള്‍ തറക്കുന്നത് ഇടതുകാലിലെങ്കില്‍ അവള്‍ പക്ഷെ തിരയുന്നത് വലതു കാലിലായിരിക്കുമെന്നു മാത്രം. അതെന്നില്‍ വല്ലാത്ത കൌതുകമുണര്‍ത്തി.

ഞാന്‍ മെല്ലെ അവളെ നോക്കവേ അവള്‍ എന്നെ നോക്കി വശ്യമായി ചിരിക്കാന്‍ തുടങ്ങി. മെല്ലെ എന്റെ ദേഹത്ത് കയറി കളിക്കാനും എന്നോട് എന്തൊക്കെയോ അവളുടെ ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. ഞാന്‍ ഒരു പ്രത്യേക ലോകത്തായി കുറച്ചു നേരം. അവളെന്നെ സരസ്വതീ വിഗ്രഹത്തിന്റെ അടുത്തേക്കാണ് മെല്ലെ കൊണ്ട് പോയിരുന്നത്. അവള്‍ക്കൊപ്പം മുട്ടിലില്‍ നടന്നും നിരങ്ങി നീങ്ങിയും എത്തവേ ഒരു ബ്രമാത്മകമായ അനുഭൂതിയിലായി ഞാന്‍. അവിടെയെത്തി ആ സരസ്വതീ ചിത്രത്തിന് മുന്നില്‍ നമസ്കരിച്ചത് മാത്രം എനിക്കോര്‍മ്മയുണ്ട്. പിന്നെ എത്രസമയം അങ്ങിനെ കിടന്നു എന്നറിയില്ല. ഉണര്‍ന്നു നോക്കുമ്പോള്‍, ചുറ്റില്‍ ആരുമില്ല. എന്നിലേക്ക്‌ ഞാന്‍തിരിച്ചെതിയതും എഴുന്നേറ്റു ആ കുഞ്ഞിനായി ഞാന്‍ എമ്പാടും തിരഞ്ഞു നടന്നു. പക്ഷെ ഒരിക്കലും അങ്ങിനെയൊരു കുഞ്ഞിനെ അവിടെയെങ്ങും എനിക്ക് കാണാനേ കഴിഞ്ഞില്ല.......!!!!


Wednesday, December 2, 2009

ദിക്കുകള്‍ തേടി ...!!!

ദിക്കുകള്‍ തേടി ...!!!

എപ്പോഴും സൂര്യന്‍ കിഴക്കാണ് ഉദിക്കാരുള്ളത് . കിഴ്ക്കെന്നാല്‍ , സൂര്യന്‍ എവിടെയാണോ ഉദിക്കുന്നത് അത് മാത്രവും. അപ്പോള്‍ പടിഞ്ഞാറ് തന്നെയാണ് സൂര്യന്‍ അസ്തമിക്കുന്നതെന്ന് എങ്ങിനെ പറയാനാകും... എങ്കിലും ആകട്ടെ.. സൂര്യന്‍ അസ്തമിക്കുന്നതെവിടെയോ അത് തന്നെ പടിഞ്ഞാറും...! അപ്പോള്‍ ദിക്കുകളില്‍ ഒരു തീരുമാനമായി. ഇനി പക്ഷെ ഞാന്‍ തിരിഞ്ഞിരിക്കുന്നത് തെക്കൊട്ടാണെങ്കിലോ .അതിനു വിപരീതമായ വടക്കിനു മുന്‍പിലെങ്കില്‍ ... വടക്കിനു തന്നെയല്ലേ ദിശാ ബോധങ്ങളില്‍ ഏറെ പ്രാധാന്യം... വടക്ക് നോക്കിയല്ലേ നമ്മള്‍ മറ്റു ദിശകള്‍ കണ്ടെത്തുന്നത്... നമുക്ക് കാണാകുന്ന നമ്മുടെ ജീവല്‍ പ്രധാനിയായ സൂര്യന്‍ നമ്മുടെ മുന്നില്‍ കിഴക്ക് ഉദിക്കുമ്പോള്‍ , എന്തിനാണ് നേര്‍ക്കാഴ്ചയുടെ ഒരു സൂചനയും ഇല്ലാത്ത വടക്ക് തന്നെ നോക്കി നമ്മള്‍ ദിശ അളക്കുന്നത് ....!!!!!

കിഴക്ക് ഉദിക്കുന്ന സൂര്യനും പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യനും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്നാണു ഇപ്പോള്‍ ഞാനും ചിന്തിക്കുന്നത്. അങ്ങിനെ എങ്കില്‍, ഒരു വടക്ക് നോക്കി യന്ത്രം വെച്ച് കിഴക്ക് കണ്ടു പിടിച്ച്, അവിടെ സൂര്യന്‍ ഉദിക്കുന്നതും നോക്കി നിന്ന് , ആ സൂര്യന്‍ പിന്നെ പടിഞ്ഞാറ് അസ്തമിക്കുന്നതും കാത്തിരുന്ന്, അസ്തമയ ശേഷം, തെക്കോട്ട്‌ തന്നെ യാത്രയും ചെയ്യണം...! തെക്കോട്ട്‌ യാത്ര... അങ്ങിനെ പറയുമ്പോള്‍ എല്ലാവരും പേടിക്കും. അത് യമ ലോക മത്രേ... പക്ഷെ എന്റെ വീടിന്റെ മുഖം തന്നെ തെക്കൊട്ടാകയാല്‍ ഞാന്‍ എപ്പോഴും ഇറങ്ങുന്നതും തെക്കോട്ട്‌ ആകുന്നു....!

എല്ലാറ്റിനും അപ്പുറം ഇനി കണ്ടെത്തേണ്ടതും കിഴക്ക് തന്നെ... കാരണം എനിക്കെന്റെ സൂര്യനെ തന്നെയാണ് നഷ്ട്ടപ്പെടുന്നത്... ഇനി കണ്ടെത്തേണ്ടതും എന്റെ സൂര്യനെ തന്നെ... ! അതിനു ശേഷം എനിക്കെന്റെ ദിക്കുകള്‍ തിരിച്ചറിയണം... ദിക്കുകള്‍ തിരിച്ചറിഞ്ഞു എനിക്ക് പോകേണ്ട ദിശയെതെന്നു കണ്ടെത്തണം... ദിശയരിഞ്ഞാല്‍ യാത്ര എളുപ്പം.. യാത്ര എളുപ്പമായാല്‍ ലക്‌ഷ്യം എളുപ്പം... ലക്ഷ്യതിലെതിയാല്‍ ഞാനും ധന്ന്യന്‍...!!! അതുകൊണ്ട് തന്നെ നിങ്ങള്‍ എന്റെ സൂര്യനെ തിരയുമോ ....???

Friday, November 27, 2009

ആരാധകര്‍ ....!!!

ആരാധകര്‍ ....!!!

ഞാനൊരു വലിയ എഴുത്തുകാരനും കവിയും കഥാകൃത്തും ഒക്കെയാണെന്ന് ഞാന്‍ തന്നെ വാതോരാതെ പറയുമ്പോള്‍ ആദ്യമൊക്കെ എന്റെ ഭാര്യ മിണ്ടാതിരിക്കുമായിരുന്നു. പിന്നെ പിന്നെ ഞാന്‍ വാ തുറക്കുമ്പോഴേക്കും അവള്‍ മെല്ലെ വലിയും. എന്നിട്ടും നിര്‍ത്താന്‍ ഭാവമില്ലാതെ ആയപ്പോള്‍ അവള്‍ പോലും പറയാന്‍ തുടങ്ങിയിരുന്നു ഞാനൊരു അഹങ്കാരിയാണെന്ന്. എന്നാലും ഞാനുണ്ടോകുലുങ്ങുന്നു . അഹങ്കാരമെങ്കിലും ഉണ്ടല്ലോ എന്നായി അടുത്ത വാദം. ഒന്നുമില്ലാത്തതിലും ഭേദമല്ലേ അഹങ്കാരമെങ്കിലും ഉണ്ട് എന്ന് പറയുന്നത്.

പറയാന്‍ വന്നത് പക്ഷെ അതല്ല എന്റെ രണ്ടു ആരാധകരെ ക്കുറിച്ചാണ്. എനിക്കും ആരാധകരോ എന്നാവും ഇപ്പോള്‍ നിങ്ങളും ചിന്തിക്കുന്നത് അല്ലെ. എന്റെ ഭാര്യ പോലും ഇത് ഇതുവരെ വിശ്വസിച്ചിട്ടില്ല. എന്നെ ആരാധിക്കാന്‍ മാത്രം വിഡ്ഢികളായവര്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല എന്നാണു അവളുടെ പക്ഷം. അതെന്തോ, എന്തായാലും എന്നെ ആരാധിക്കാനും രണ്ടു പേര്‍ ഉണ്ടായിരിക്കുന്നു. അത് ഒരാണും ഒരു പെണ്ണും. പെണ്ണ് അല്പം പ്രയമാതാണ്. ആണ് എന്റെ പ്രായത്തിലുള്ളയാളും രണ്ടുപേരെയും നേരിട്ട് എനിക്കറിയില്ല. ആരാധികയുടെ മാത്രം പേരും നാടും അറിയാം. പക്ഷെ ആരാധകന്റെ ഒരു വിവരവും അറിയില്ല. ഒരിക്കല്‍ മാത്രം രണ്ടുപേരോടുംചോതിച്ചിരുന്നു വിവരങ്ങള്‍. ആരാധിക പറഞ്ഞു തന്നു, ആരാധകന്‍ പറഞ്ഞില്ല. പിന്നെ കൂടുതല്‍ രണ്ടു പേരോടും ചോദിച്ചുമില്ല.

ആദ്യം ഞാന്‍ കരുതിയത്‌ എന്റെ ഏതെങ്കിലും സുഹൃത്തുക്കള്‍ എന്നെ പറ്റിക്കാന്‍ ചെയ്യുന്ന വേലയാകും ഇതെന്നാണ്. അതുമല്ലെങ്കില്‍ ഞാന്‍ കരുതിയത്‌ രണ്ടും ഒരാള്‍ തന്നെയാകും എന്നുമാണ്. രണ്ടുപേരും എന്നെ ഫോണില്‍ വിളിച്ചാണ് സംസാരിക്കാരുള്ളത്. ഒരിക്കല്‍ പോലും ഇവര്‍ മെയില്‍ ചെയ്യുകയോ ബ്ലോഗില്‍ എഴുതുകയോ ചെയ്യാറില്ല. പിന്നെ അവരുടെ ഫോണ്‍ നമ്പരുകളില്‍ നിന്ന് രണ്ടു പേരും വേറെ വേറെ ആണെന്നുംരണ്ടുപേരും രണ്ടു വ്യക്തിത്വങ്ങള്‍ തന്നെ ആണെന്നും മനസ്സിലായപ്പോള്‍, കുറച്ചൊക്കെ അഭിമാനവും അതിലേറെ അഹങ്കാരവും എനിക്കും കൈവന്നു.

ഇതില്‍ ആരാധിക ആഴ്ചയില്‍ ഒരിക്കലാണ് എന്നെ വിളിക്കുക. എല്ലാ ഞായറാഴ്ചയും പകല്‍ ഏകദേശം പന്ത്രണ്ടു മണിക്ക്. എന്നിട്ട് അതുവരെയുള്ള എല്ലാ പോസ്റ്റുകളെയും കുറിച്ചുള്ള വള്ളിപുള്ളി വിടാതെയുള്ള നിശിത വിമര്‍ശനങ്ങള്‍ ആയിരിക്കും ഉണ്ടാവുക. പിന്നെ എങ്ങിനെ എഴുതണംഎന്ന കുറെ നിര്‍ദേശങ്ങളും. സത്യം പറയാമല്ലോ. അത്രയൊക്കെ ചെയ്യാന്‍ എനിക്കാവുമെങ്കില്‍ ഞാനിന്നു വല്ല തകഴി സാറോ, ബഷീര്‍ സാറോ ഒക്കെ ആകുമായിരുന്നു. എങ്കിലും എല്ലാം ശ്രദ്ധയോടെ കേട്ട് അവര്‍ക്ക് നന്ദിയും പറഞ്ഞാണ് ഫോണ്‍ വെക്കുക.

എന്നാല്‍ ആരാധകന്‍ ആകട്ടെ എന്നും രാത്രിയാണ് വിളിക്കുക. അദ്ദേഹത്തിന് പക്ഷെ എല്ലാം നല്ലതാണ്, ഇഷ്ട്ടമായി എന്നല്ലാതെ ഒരു വാക്കുപോലും അദ്ധേഹത്തിന്റെ നാവില്‍ നിന്ന് വീണിട്ടെയില്ല. അന്നന്നത്തെ പോസ്റ്റുകളെക്കുറിച്ച് എന്നും പറയും. ഇനി ഒരു ദിവസം എഴുതിയിട്ടില്ലെങ്കില്‍ അടുത്ത ദിവസം എഴുതാന്‍ അനുഗ്രഹങ്ങള്‍ തരും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. പിന്നെ മംഗളങ്ങള്‍ നേര്‍ന്നു ഫോണ്‍ വെക്കും. ഞാന്‍ നാട്ടിലായാലും പുറത്തായാലും എന്നെ എപ്പോഴും വിളിക്കുന്ന ഈ രണ്ടുപേര്‍ എന്റെ ശക്തിയും വിശ്വാസവും തന്നെയാകുമ്പോള്‍ , ഞാന്‍ ഇവരെ നമിക്കുന്നു . സ്നേഹപൂര്‍വ്വം . ആദരപൂര്‍വ്വം ...... !!!

അന്ന ദാനം ...!

അന്ന ദാനം ...!

ദൈവത്തിന്റെ പേരിലായിരുന്നു എന്നത് കൊണ്ട് മാത്രമാണ് ഞങ്ങളും അന്ന് അവിടെ തങ്ങിയത്. ഭഗവല്‍ പ്രസാദമായി ആ ഭക്ഷണം കഴിക്കാനുള്ള ഒരു കൊതിയും. എനിക്ക് പക്ഷെ അമ്പലത്തിലെ ചോറ് അത്ര ഇഷ്ട്ടമല്ല. അത് നല്ല കുത്തരിയുടെ ശുദ്ധമായ ചോറ് ആയതു കൊണ്ടാണ്എന്നാണു എന്റെ ഭാര്യയുടെ കമന്റ്‌. ജീവിതത്തില്‍ മായം ചേര്‍ത്ത വസ്തുക്കള്‍ മാത്രം കഴിച്ചു കഴിച്ചു എനിക്കിപ്പോള്‍ നല്ലതൊന്നും പിടിക്കില്ലത്രേ.പക്ഷെ അത് കൊണ്ടല്ല. ആ ചോറ് നന്നായി വെന്തതായിരിക്കും. എനിക്ക് ഒന്നിനോടൊന്നു ചേരാത്ത ചോറാണ് ഇഷ്ട്ടം. അത്രയേ അതില്‍ കാര്യമുള്ളൂ..

വരി ഒരുപാട് നീളമുള്ളതായിരുന്നു . എന്നിട്ടും ഞങ്ങള്‍ ക്ഷമയോടെ കാത്തു നിന്നു. ചിലരൊക്കെ കാത്തിരുന്നു മുഷിയാന്‍ തുടങ്ങിയിരുന്നു അപ്പോഴേക്കും. പക്ഷെ മറ്റു ചിലര്‍ ഞങ്ങളെക്കാള്‍ ക്ഷമയോടെ എല്ലാവരെയും സമാധാനിപ്പിക്കുക കൂടി ചെയ്തു കൊണ്ടായിരുന്നു . കുട്ടികളാണ് പലരെയും നന്നായി വിഷമിപ്പിച്ചത്. ഞങ്ങളെയും അങ്ങിനെതന്നെയായിരുന്നു. വരിയിലൊന്നും ഇത്രയും നേരം നിന്ന് ശീലമില്ലാത്ത എന്റെ കുട്ടികള്‍ അക്ഷമാരാകാന്‍ തുടങ്ങിയിരുന്നു. പിന്നെ കഥകള്‍ പറഞ്ഞു കൊടുത്താണ് ഞാന്‍ അവരെ സമാധാനിപ്പിച്ചു നിര്‍ത്തിയത്. പിന്നെ വരിയില്‍ നില്‍ക്കുന്ന മറ്റു കുട്ടികളുമായിഅവര്‍ കളിക്കാനും തുടങ്ങി.

ഏകദേശം ഒരു മണിക്കൂറോളം വരിയില്‍ നിന്ന് കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് ഭക്ഷണത്തിനായി ഉള്ളില്‍ കടക്കാനുള്ള ഊഴമായത് . അടുത്തതായി ഞങ്ങള്‍ക്ക് കടക്കാം. അതിനുള്ള തയ്യാറെടുപ്പോടെ കുട്ടികളെയൊക്കെ തയ്യാറാക്കി നിര്തവെയാണ് കുറച്ചു മാറി നില്‍ക്കുന്ന ഒരു വയസ്സായഅമ്മൂമ്മ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. തീര്‍ത്തും വിവശയായ അവര്‍ എന്തെങ്കിലും ഉടനെ കഴിക്കണം എന്ന അവസ്തയിലാരിന്നു.

അവര്‍ വീണ്ടും ഒരു അവസാന ശ്രമം എന്ന നിലയില്‍ വരിയിലേക്ക് കടക്കാന്‍ സെക്യൂരിറ്റിക്കാരുടെ ദയക്കായി മുന്നിലേക്ക്‌ വന്നു നിന്നു. പക്ഷെ ഒട്ടും ദാക്ഷിന്ന്യമില്ലാതെ അവര്‍ ആ അമ്മൂമ്മയെ ആട്ടിയോടിക്കുകയായിരുന്നു. എന്നും തിന്നാന്‍ വരുന്നതും പോര ഏറ്റവും ആദ്യം വരിയിലൊന്നും നില്‍കാതെ അകത്തു കടക്കുകയും വേണം എന്ന് പറഞ്ഞാണ് അവര്‍ തീര്‍ത്തും അവശയായ ആ വൃദ്ധയെ ആട്ടിയോടിചിരുന്നത് .....!!!

Sunday, November 15, 2009

സ്നേഹം ....!!!

സ്നേഹം ....!!!

കാഴ്ച്ചയുടെ വസന്തത്തിനുമപ്പുറം, ഇനിയുമുണരാത്ത ഒരു കിനാവ്. അങ്ങിനെയായിരുന്നു, അവന്‍ അവളെ കണ്ടിരുന്നത്‌. എന്നും എപ്പോഴും. എന്നിട്ടും അവന്‌ അവളെയും അവള്‍ക്കു അവനെയും പ്രാണനായിരുന്നു. അല്ലെങ്കില്‍ അതിനേക്കാള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതുതന്നെ. അവന്റെ ശ്വാസത്തിന്റെ ഗതി വിഗതികള്‍ അവള്‍ക്കു കേള്‍ക്കാമായിരുന്നു . അവന്റെ ഹൃദയം മന്ത്രിക്കുന്നത് അവള്‍ക്കു മനസ്സിലാക്കാമായിരുന്നു . ഒരിക്കലും കണ്ടിട്ടില്ലാത്ത അവര്‍ പക്ഷെ എന്നും കാഴ്ച്ചക്കാരായിരുന്നു. ഒരിക്കലും കേട്ടിട്ടില്ലാത്ത അവര്‍ പക്ഷെ എന്നും കേള്വിക്കാരുമായിരുന്നു. അതിനേക്കാള്‍ ‍, വാക് ചിത്രങ്ങളില്‍ അലസമായി വീണുകിടക്കുന്ന അവളുടെ അളകങ്ങള്‍ തന്നെയും അവന്‍ മാടിയൊതുക്കുമായിരുന്നു . അവന്റെ നിശ്വാസത്തിന്റെ ചൂടില്‍ അവള്‍ പുളകിതയാകുമായിരുന്നു....! അക്ഷരങ്ങള്‍ ഒരുക്കുന്ന വര്‍ണ്ണ ചിത്രങ്ങളില്‍ അവള്‍ ലാസ്യവദിയായിരുന്നു. അവന്‍ ഒരു വികൃതിയും .....!

എന്നിട്ടും അവര്‍ പ്രണയിച്ചു. ഹൃദയം തുറന്നു... മനസ്സ് തുറന്നു... ഒരിക്കലെങ്കിലും അവളെ കാണണമെന്ന് അവന്‍ ആഗ്രഹിച്ചില്ല. അവള്‍ തിരിച്ചും ആവശ്യപ്പെട്ടുമില്ല. അവള്‍ക്കു ആരോക്കെയുന്ടെന്നോ, എവിടെയെന്നോ അവന്‍ ചോദിച്ചില്ല. അവള്‍ അവന്റെ ഭാവിപോലും അവനില്‍ തന്നെ സൂക്ഷിച്ചും വെച്ച് . വാഗ്ടാനങ്ങളില്ലാതെ , അവള്‍ എന്ത് ചെയ്യുമെന്ന് അവനറിയില്ലായിരുന്നു . അവന്‍ എന്ത് ചെയ്യുന്നു എന്ന് അവള്‍ക്കും ...!

മലകളെക്കുറിച്ചും , പുഴ്കലെക്കുരിച്ചും , പൂമ്പാറ്റകളെ കുറിച്ചും അവര്‍ സംസാരിച്ചില്ല . കുടുംബത്തെ കുറിച്ചും കുട്ടികളെക്കുറിച്ചും അവര്‍ ഒന്നും സൂചിപ്പിച്ചില്ല . ബന്ധങ്ങളുടെ കടലില്‍ അവര്‍ അവരെ മുക്കിയില്ല . അതിന്റെ ബന്ധനത്തില്‍ അവര്‍ ഉഴ്രിയുമില്ല . അതുകൊണ്ട് തന്നെ അവര്‍ക്ക് അവരെ പ്രണയിക്കാംആയിരുന്നു . അഗാധമായി , പ്രണയം മാത്രം സൂക്ഷിക്കാംആയിരുന്നു . അവര്‍ അങ്ങിനെത്തന്നെ ആകുന്നു .. അന്നും , ഇന്നും , എപ്പോഴും.....!!!

Wednesday, November 4, 2009

പ്രണയം ...!!!

പ്രണയം ...!!!

പ്രണയം പൂക്കുന്ന ആ താഴ്വരയിലെ പുഴയുടെ തീരത്ത് ഒരു കൊച്ചു വീട്. അതായിരുന്നു ഞങ്ങളുടെ മോഹം. അത് പക്ഷെ സ്വര്‍ണ്ണം കൊണ്ട് തന്നെ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചപ്പോള്‍ എന്റെ പ്രിയതമയ്ക്ക് അത് പൂക്കള്‍ കൊണ്ട് വേണമെന്നായിരുന്നു ....!

അങ്ങിനെ പൂക്കളും തളിരുകളും കൊണ്ട് ഞങ്ങളാ വീടൊരുക്കി. നിശക്ക് വെള്ളി അരഞ്ഞാണം കെട്ടി നിലാവ് ഉദിക്കുമ്പോഴും അതിനു ശേഷം സ്വര്‍ണ കൊലുസുമായി സൂര്യന്‍ ഉണരുമ്പോഴും ഞങ്ങള്‍ ആ താഴ്വരയിലൂടെ പാട്ടുകള്‍ പാടി നടന്നു....!

ആകാശത്തിലെ അനന്ത കോടി നക്ഷത്രങ്ങളെ കാവലിരുത്തി ഞങ്ങള്‍ പ്രണയം കൈമാറി. എനിക്കവളും, അവള്‍ക്കു ഞാനും മാത്രമായി. കാറ്റ് വീശുന്നതും മഞ്ഞു പൊഴിയുന്നതും ഞങ്ങളിലെ പ്രണയത്തിന്റെ തീവ്രത കൂട്ടാന്‍ മാത്രമായി. മഴ ഞങ്ങളില്‍ പിന്നെയും പിന്നെയും പെയ്തു നിറച്ചത് പ്രണയം മാത്രമായിരുന്നു ...!

യുഗങ്ങള്‍ തന്നെ ഇനിയും കഴിഞ്ഞിട്ടും പിന്നെയും ഞങ്ങള്‍ കാത്തിരിക്കുന്നു. മനസ്സും ശരീരവും പകര്‍ന്നു നല്‍കി ജീവിതം തന്നെ നിറഞ്ഞു നല്‍കി ഞങ്ങളിലെ പ്രണയത്തിന്റെ നിറഞ്ഞു നില്‍ക്കുന്ന ഈ പൂക്കള്‍ കായ്കളും ഫലങ്ങളുമായി മാറുന്നതും കാത്തു ഞങ്ങളിനിയും കാതോര്‍ത്തിരിക്കുന്നു. പ്രണയപൂര്‍വ്വം ....!!!!

അച്ഛനമ്മമാരോടൊപ്പം .....!!!

അച്ഛനമ്മമാരോടൊപ്പം .....!!!

ഒരുപാട് കാലത്തിനു ശേഷമാണ് അന്ന് ഞങ്ങള്‍ അവരുടെ വീട്ടില്‍ പോയത്. അവരുടെ മൂന്നാമത്തെ കുട്ടിയെ കാണാന്‍. അന്ന് ആശുപത്രിയില്‍ വെച്ച് രണ്ടു വയ്യം കണ്ടതല്ലാതെ വീട്ടിലേക്കു ഇതുവരെ പോയിരുന്നില്ല. അങ്ങോട്ടുള്ള പോക്ക് മനപ്പോര്‍വ്വം വൈകിച്ചതല്ല. അവരുടെ തന്നെ അസൌകര്യം കണക്കിലെടുത്താണ് ഇത്രയും വൈകിച്ചത്. ഇനിയും വൈകിയാല്‍ കുട്ടി ഞങ്ങളെ അന്വേഷിച്ചു വരും എന്ന അവസ്ഥയായിരുന്നു അപ്പോള്‍. അങ്ങിനെ അവിടെയെത്തി. അതുമാത്രമല്ല അപ്പോഴത്തെ യാത്രക്ക് പ്രചോദനം. അവരുടെ ഇടയിലെ ചെറിയൊരു സൌന്ദര്യ പിണക്കം തീര്‍ക്കുകയും ആയിരുന്നു.

കാഴ്ച്ചയുടെ മുനമ്പില്‍ നിന്ന് ജീവിതതിലെക്കെതിയപ്പോള്‍ കുറച്ചു ദൂരം അറിയാതെ നടന്നു കഴിഞ്ഞിരുന്നു. ഇനി തിരിച്ചുപോകേണ്ട അവസ്ഥ. എങ്കിലും അവരെയും കൂടെ കൂട്ടാന്‍ തന്നെ തീരുമാനിച്ചു. നഷ്ട്ടപ്പെടലാണ് വിങ്ങുന്നത്. പരിഭവങ്ങലാണ് നിറഞ്ഞു നില്‍ക്കുന്നത് എങ്ങും. കുറച്ചു സമയത്തിന് ശേഷം തന്നെ ഞാന്‍ അവരിലൊരാളായി. എന്റെ ഭാര്യയെ അടുക്കളയില്‍ ഭക്ഷണം ഉണ്ടാകാന്‍ പറഞ്ഞയച്ച് കുട്ടികളെ കളിക്കാനും വിട്ട് ഞാന്‍ അവര്‍ക്കൊപ്പമിരുന്നു.

പ്രശ്നം കുടുംബം തന്നെ. അവന്റെ വീട്ടില്‍ അമ്മ മാത്രമേ ഉള്ളു. അമ്മ പറയുന്നു എല്ലാവരും അവിടെ ചെന്ന് നില്‍ക്കാന്‍. അമ്മക്ക് വയസ്സായി. ആരും നോക്കാനില്ല. ഇനി ഇവരോടൊപ്പം കഴിയാനാണ് അമ്മക്ക് താത്പര്യം. അവനും അതാണ്‌ താത്പര്യം. നാട്ടില്‍ പോയാലും അവനും വേണമെങ്കില്‍ അവള്‍ക്കും ഒരു ജോലി കിട്ടും. തുടര്‍ന്നുള്ള ജീവിതം അവിടെയാകാം.

അവളുടെ വീട്ടിലും വയസ്സായ അച്ഛനും അമ്മയുമാണ് ഉള്ളത്. രണ്ടുപേരും രോഗികളും. നോക്കാന്‍ അവര്‍ക്കും ആരുമില്ല. അവള്‍ക്കു അവരുടെ അടുത്ത് പോയി നില്‍ക്കണം. അവളുടെ വീടാണെങ്കില്‍ പട്ടണത്തിലും. അതുകൊണ്ട് കുട്ടികളുടെ പഠിപ്പിന് അതാണ്‌ നല്ലതെന്ന് അവള്‍ ധീരമായി വാദിക്കുന്നു.

രണ്ടുപേരും അവരവരുടെ തീരുമാനങ്ങളില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ അവര്‍ക്കതിനു കഴിയില്ല. രണ്ടുപേര്‍ക്കും അവരവരുടെ അച്ഛനമ്മമാര്‍ വളരെ വേണ്ടപ്പെട്ടവര്‍. രണ്ടുപേര്‍ക്കും അവരോടു നല്ല സ്നേഹവും. അതുകൊണ്ട് തന്നെ ഒരു വിട്ടുവീഴ്ചക്ക് സാധ്യതയുമില്ല. ഇവിടെ കുട്ടികളാണെങ്കില്‍ റൂമില്‍ തനിച്ചാണ് മിക്കപ്പോഴും. ഇവര്‍ രണ്ടുപേരും ജോലിക്ക് പോയാല്‍, പിന്നെ കുട്ടികളുടെ കാര്യം വളരെ കഷ്ട്ടമാണ്. ഇപ്പോള്‍ മൂന്നാമത്തെ കുട്ടിയും. മാതാപിതാക്കളെ ഇവിടെ കൊണ്ടുവന്നു നിര്‍ത്താമെന്ന് പറഞ്ഞാല്‍ അതിനവര്‍ക് കഴിയുകയുമില്ല. നാട്ടിലാണെങ്കില്‍ രണ്ടു വീട്ടുകാരും മക്കളെയും കൊച്ചുമക്കളെയും പ്രതീക്ഷിച്ചിരിപ്പും. ഇനി എങ്ങിനെ ഇതിനൊരു പരിഹാരം കാണും ....???

പ്രതീക്ഷ ....!!!

പ്രതീക്ഷ ....!!!

എപ്പോഴും അവനു പറയാനുണ്ടായിരുന്നത് മരണത്തെ കുറിച്ച് മാത്രമായിരുന്നു. ചിലപ്പോള്‍ ശരിയായിരിക്കാം. അവന്‌ ആ അവസ്ഥയില്‍ ഏറ്റവും പ്രിയപ്പെട്ടത് മരണം തന്നെ എന്ന് അവന്‍ കരുതുന്നതില്‍ ഞാന്‍ തെറ്റ് പറയില്ല. എങ്കിലും അത് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു വിങ്ങലാണ്. അത് മാത്രവുമല്ല, എന്നോടല്ലാതെ അവനു അടുപ്പമുള്ള എല്ലാവരോടും അവന്‍ കാണുമ്പോഴെല്ലാം പറയുന്നതും അത് മാത്രവും. അതുകൊണ്ട് തന്നെ അങ്ങോട്ട്‌ ചെല്ലുമ്പോഴെല്ലാം അവന്റെ ഭാര്യക്കും മക്കള്‍ക്കും കരയാനെ നേരമുണ്ടായിരുന്നുള്ളൂ , ഞങ്ങളെ കാണുമ്പോഴെല്ലാം. അങ്ങിനെ അങ്ങോട്ടുള്ള യാത്രയും ക്രമേണ കുറഞ്ഞു വന്നു.

എന്നാലും അവനെ കുറിച്ച് എപ്പോഴും അന്വേഷിക്കാറൂണ്ടായിരുന്നു . അവന്റെ ഭാര്യയോടും കുട്ടികളോടും മറ്റു ബന്ധുക്കളോടും എല്ലാം എപ്പോഴും . അവരുടെ ദൈന്യത ക്രമേണ അവരുടെ ഭാവം തന്നെയായി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. എന്നിട്ടും ഞങ്ങള്‍ ചിലര്‍ മാത്രം അപ്പോഴും പ്രതീക്ഷിച്ചു. വെറുതെ എങ്കിലും.

അല്ലെങ്കില്‍ തന്നെ വളരെ കുറച്ചുകാലം കൊണ്ട് എങ്ങിനെയാണ് നമുക്കൊരു വിധിയെഴുതാനാവുക. അവനു പറ്റിയ അപകടത്തെക്കുറിച്ച് വിശദമായ ഒരു അന്വേഷണം തന്നെ ഞങ്ങള്‍ നടത്തി നോക്കി. അതിലൂടെ എന്തെങ്കിലും ഒരു അവസരം പ്രതീക്ഷിക്കുകയായിരുന്നു ഞങ്ങള്‍. അവനെ പരിശോധിച്ച ആശുപതികളും ഡോക്ടര്‍മാരും ഒക്കെയായി ഞങ്ങള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി. എല്ലായിടത്തും ഒരു അവസരത്തിനായി ഞങ്ങള്‍ തിരയുകയായിരുന്നു. പലപ്പോഴും ചോദ്യ രൂപത്തിലുള്ള ആളുകളുടെ മുഖം ഞങ്ങളെ രോഷാകുലരാക്കിയിരുന്നു. എന്നിട്ടും പിന്മാറാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. ഒരിക്കലും ഇനി രക്ഷപ്പെടില്ലെന്ന് എല്ലാ ഡോക്ടര്‍മാരും തീര്‍ത്തു പറഞ്ഞിട്ടും , അപകടത്തില്‍ രണ്ടുകാലുകളും രണ്ടു കൈകളും തളര്‍ന്ന അവനെ ഞങ്ങള്‍ക്ക് അങ്ങിനെയങ്ങ് ഉപേക്ഷിക്കാന്‍ പറ്റുമോ.

അല്ലെങ്കില്‍ തന്നെ എങ്ങിനെയാണ് ഞങ്ങള്‍ക്ക് പിന്മാറാന്‍ കഴിയുക. എട്ടു പത്തു പേരുള്ള ആ വലിയ കുടുംബത്തിന്റെ ഏക അതാണിയായിരുന്ന അവന്‍ ഇങ്ങിനെ കിടന്നാല്‍ എട്ടും പൊട്ടും തിരിയാത്ത അവന്റെ മൂന്നു കുട്ടികളും ഒരറിവുമില്ലാത്ത അവന്റെ ഭാര്യയും എങ്ങിനെ ജീവിക്കും. ഒരു ദുശേലന്ഗലുമില്ലാതെ അട്വാനിച്ചു കുടുംബം പോറ്റിയിരുന്ന അവന്‍ മാത്രമായിരുന്നു ആ വീടിന്റെ ഒരേ ഒരാശ്രയം . അതുമാത്രമോ, തീരെ വയ്യാത്ത അവന്റെ അച്ഛനും അമ്മയും മാത്രമല്ല അവനെ ആശ്രയിച്ചു നില്‍ക്കുന്നത്. അവന്റെ ബുദ്ധിമാന്ദ്യമുള്ള രണ്ടു പെങ്ങന്മാരും കൂടിയാണ്. പിന്നെ ഒരു മുത്തച്ഛനും മുത്തശ്ശിയും കൂടിയും. ഞങ്ങള്‍ക്ക് പിന്നെ പ്രതീക്ഷിച്ചല്ലേ പറ്റു ....!!!

പുറകിലേക്കുള്ള കാറ്റ് ....!!!

പുറകിലേക്കുള്ള കാറ്റ് ....!!!

എന്ത് കൊണ്ടെന്നറിയില്ല അപ്പോഴും കാറ്റ് വീശിക്കൊണ്ടിരുന്നത് പുറകിലേക്കാണ്. അറിയാതെ എന്നോണം അതിനൊപ്പം യാത്രയായിട്ടും തെല്ലോരഹങ്കാരത്തോടെ അത് തിരിച്ചു വീശാന്‍ കൂട്ടാക്കിയുമില്ല. വകവെക്കാതെ കടന്നു പോകാമായിരുന്നിട്ടും അതിന്റെ അവഗണന പക്ഷെ തീര്‍ത്തും അരോചകം തന്നെ ആയിരുന്നു ...!

രൂക്ഷമായ ഒരു നോട്ടത്തില്‍ അതത്രയും ഒതുക്കി, മുന്നോട്ടു കയറിപ്പോകാന്‍ പലവട്ടം തുനിഞ്ഞതാണ് പിന്നെയും എന്തോ .. മനസ്സ് പറഞ്ഞിരുന്നത് വേണ്ട എന്ന് മാത്രം, കാലുകള്‍ പുറകിലേക്ക് തന്നെ വലിച്ചു വെക്കുമ്പോള്‍, ഒരു അടക്കിപ്പിടിച്ച ചിരി കേട്ടുവോ. അതെ സംശയമല്ല. അല്ലെങ്കിലും ചിരികളില്‍ ഒളിഞ്ഞിരിക്കുന്ന കപടത പലപ്പോഴും തിരിച്ചറിയാനാകാറില്ലല്ലോ ...!

ഇനിയും ഒരുപക്ഷെ ശക്തമാകും മുന്‍പ് അതിനെ അതിന്റെ വഴിക്ക് വിട്ടു നമ്മുടെ വഴി തേടാം. അല്ലെങ്കില്‍ തന്നെ എന്തിനാണ് മറ്റുള്ളവരുടെ വഴിയില്‍ ഒരു കരടായി. അതുമല്ലെങ്കില്‍, ആഗ്രഹിചില്ലെങ്കിലും അങ്ങിനെ ആയി മാറുകയെങ്കിലും വേണ്ടല്ലോ. ഇനിയൊരുപക്ഷേ അതിന്റെ ഗതിയില്‍ ചലനങ്ങലുണ്ടായാല്‍ പോലും പ്രതീക്ഷിക്കാം എന്നല്ലാതെ മറ്റെന്താണ് വഴി.

മറുത്തൊന്നും പറയാതെ തന്നെയും അത് പുറകിലേക്ക് തന്നെ തുടര്‍ന്നു. ഇനി ഒരുപക്ഷെ എതിര്‍ദിശയില്‍ നിന്നുള്ള കൈവഴികള്‍ക്ക് കൂട്ടുനില്‍ക്കാനെന്നു കരുതിയോ എന്തോ, ഒരിക്കലും മുന്നോട്ടു നോക്കാത്‌ തന്നെ. ആവേശം.. ഒരുപക്ഷെ നിസ്സംഗത.. ഇനി ചിലപ്പോള്‍ മതിമറന്ന ആത്മ പ്രീണനം.. എന്തുമായാലും മുന്നിലെ വഴി മുന്നോട്ടു തന്നെയായിട്ടും, കാറ്റ് മാത്രം അപ്പോഴും വീശുന്നത് പുറകിലേക്ക് മാത്രവും ....!!!!

ജീവിതം ....!!!

ജീവിതം ....!!!

നിറങ്ങളാണ് ചുറ്റും ... പച്ച ... ചുവപ്പ് ... മഞ്ഞ .... ഇനി മറ്റു ചിലപ്പോള്‍ അരിച്ചെത്തുന്ന കറുപ്പും. എന്തുകൊണ്ടോ എനിക്ക് പക്ഷെ കൂടുതലും ഇഷ്ട്ട്മായത് എപ്പോഴെങ്കിലും മാത്രം കടന്നെത്തുന്ന ആ കറുപ്പാണ്. അതിനൊരു വാത്സല്ല്യത്തിന്റെ ചുവ.. അല്ലെങ്കില്‍ ഒരു താരാട്ടിന്റെ ഈണം ...!
ഹ ഹ ഹ ...!
എന്തെ പേടിച്ചു പോയോ... ഏയ്‌ .. ഞാന്‍ അങ്ങിനെയോക്കെയുമാണ് എന്ന് പറഞ്ഞെന്നു മാത്രം... !
ഓ.. അതാ ഒരു നിറ ത്തുണ്ട് മഞ്ഞില്‍ അലിഞ്ഞില്ലാതാകുന്നു ...! വല്ലാത്തൊരവസ്ത തന്നെ അല്ലെ...!
മെല്ലെ മെല്ലെ, അലിഞ്ഞു അലിഞ്ഞു... സ്വയം തന്നെ ഇല്ലാതാവുക ...!
ആലോചിക്കാന്‍ തന്നെ വയ്യ...!
ഹോ എന്തൊരു വേദന ... എപ്പോഴെങ്കിലും കുറച്ചെങ്കിലും മറക്കാമെന്നു വെക്കുമ്പോള്‍, പിന്നെയും കിരികിരിപ്പോടെ കടന്നെത്തും ... !!
പറക്കാനായിരുന്നു അന്നെല്ലാം എല്ലായിടവും തിരഞ്ഞിരുന്നത്... ഭൂമിയും, ആകാശവും പോരാഞ്ഞ്, പാതാള ലോകത്തേക്കുള്ള വഴിയില്‍ ചെന്ന് മുട്ടി നിന്നത് മാത്രം ഓര്‍മ്മയുണ്ട്.
പിന്നെ ചുടു നിശ്വാസങ്ങള്‍ മാത്രം.. കാതുകളില്‍ ഇരമ്പലുകള്‍ മാത്രം... കണ്ണുകളില്‍ വര്‍ഷ മേഘങ്ങളുടെ താളമേളങ്ങള്‍ മാത്രം ...! മനസ്സ് ഒരു അപ്പൂപ്പന്‍ താടി പോലെ...! ശരീരം ഒരു ചങ്ങാടതിലെന്നോണം .. !
അതിരുകള്‍ ഏതെന്നോ .. അല്ലെങ്കില്‍ അങ്ങിനെയൊന്നു ഉണ്ടെന്നോ ... അറിഞ്ഞതെ ഇല്ല... അല്ലെങ്കില്‍ തന്നെ എവിടെ അതിനൊക്കെ സമയം...!
അതുമല്ലെങ്കില്‍ എല്ലാ സമയവും നമുക്ക് മാത്രവും ...!
വേഗങ്ങളുടെ ആവലാതികള്‍ മുരളുകയാവും എപ്പോഴും...! പോരാത്ത ദാഹത്തില്‍ എങ്ങുമെതാതിരിക്കാനുള്ള പരക്കം പാച്ചിലും ...!
ചിലപ്പോള്‍ തീക്കുപോലും ചൂടില്ലെന്നു.. മറ്റു ചിലപ്പോള്‍ പൊള്ളുന്ന മഞ്ഞു തുള്ളികളും ...! ജീവിതം എത്ര വിചിത്രം ...!!!
വേഗതയുടെ വേഗങ്ങള്‍ തീരാത്ത മഴയുടെ വാശിപോലെ എങ്ങും ഏതാതെയും ..!
ഹോ... എന്തിനാ ഇങ്ങിനെ കുത്തുന്നത് ...! അല്ലെങ്കില്‍ ആകട്ടെ.. എല്ലാവരും സന്തോഷമായിരിക്കട്ടെ...!
ഇനി എത്ര നാള്‍...!!!

പരസ്പരം ...!

പരസ്പരം ...!

വേദനയുടെതാണ് സായാഹ്നങ്ങള്‍ എപ്പോഴും. വിരഹത്തിന്റെ അല്ലെങ്കില്‍ ഏകാന്തതയുടെ. ഇനി അതുമല്ലെങ്കില്‍ നമുക്കറിയാത്ത മറ്റു പലതിന്റെയും. നഷ്ട്ടപ്പെടലുകലാണ് അതിന്റെ മറ്റൊരു നൊമ്പരം. ആശ്വാസം, ഓര്‍മ്മകളുടെയും. ജീവിതം തന്നെ ചിലപ്പോള്‍ ഓര്‍മ്മകളില്‍ മാത്രവും ആകുമ്പോള്‍, എല്ലാ വേദനകളും ഒരു പുഞ്ചിരിയില്‍ ഒതുക്കാനുമാകും.

നഷ്ട്ടപെടലിന്റെ വേദന പേറുന്ന ഒരു സന്ധ്യയിലാണ് ഞങ്ങള്‍ അവരെ കാണുന്നത്. തിരിച്ചു വരവിന്റെ പകലിനായി ഇനി കാത്തിരിക്കാന്‍ മാത്രം ഒരു ജന്മം അവര്‍ക്കില്ലെന്നത് പോലെ വിവശരായിരുന്നു അവര്‍. ഒരു മുത്തച്ചനും മുത്തശ്ശിയും. പോക്കുവെയിലിന്റെ കുളിരില്‍ അവര്‍ക്ക് വല്ലാതെ തണുക്കുന്നതായി തോന്നി. കുട്ടികള്‍ കളിക്കുന്നതിനടുത്തു മാറിയിക്കുമ്പോള്‍ പതിവ് പരിഭവങ്ങളും പരാതികളും മറന്നു അന്ന് പക്ഷെ ഞങ്ങള്‍ എന്തുകൊണ്ടോ മൌനമായി അവരെ മാത്രം നോക്കുകയായിരുന്നു.

പരസ്പരം സ്നേഹത്തോടെ കെട്ടിപ്പിടിച്ചിരിക്കുന്ന അവര്‍ക്ക് നഷ്ട്ടപെടുമോ എന്ന പേടി വല്ലാതെ അലട്ടുന്നതായി തോന്നി. പിടി വിട്ടാല്‍, അല്പമെങ്കിലും ഒന്നകന്നിരുന്നാല്‍, ചിലപ്പോള്‍ പരസ്പരം നഷ്ട്ടപ്പെട്ടാലോ. വേദന മാത്രം നിഴലിക്കുന്ന ആ മുഖങ്ങളില്‍ ആ ഒരു പേടിയുടെ രൂപം മാത്രം എപ്പോഴും വായിക്കാം. അനുസരണയില്ലാത്ത കാറ്റില്‍ പാറിപോകുന്ന പുതപ്പ് പരസ്പരം ശരിയാക്കാന്‍ അവര്‍ വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു. അവ്യക്തത മാത്രം തീര്‍ക്കുന്ന കാഴ്ച കയ്യില്‍ നിന്ന് വഴുതിക്കളയുന്ന കടലമണികളെ ആ മണല്‍ തരികള്‍ക്കിടയില്‍ നിന്ന് കണ്ടെടുക്കാന്‍ അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എങ്കിലും പരസ്പരം ഊട്ടാന്‍ അവര്‍ വല്ലാതെ കൊതിച്ചിരുന്നു അപ്പോഴും.

മനസ്സിലെ ഇരുട്ടാണ്‌ പകലിനെ മൂടുന്നതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങിനെയെങ്കില്‍ അതുപോലെ പടരുന്ന ഇരുട്ടില്‍ പരസ്പരം അവര്‍ക്ക് അവരെ നഷ്ട്ടപെടുമ്പോള്‍ അവരും മെല്ലെ എഴുന്നേല്‍ക്കാന്‍ ആയുകയായിരുന്നു. പരസ്പരം കൈത്താങ്ങായി, പരസ്പരം ഊന്നുവടിയായി അവരിരുവരും. ഇനിയും തീരാത്ത ദുരിതങ്ങളുടെ എന്ന പോലെ കയ്യില്‍ അപ്പോഴും ഉണ്ടായിരുന്ന ഒരു ഭാണ്ഡം മുറുകെ പിടിച്ചുകൊണ്ട്‌ അവര്‍ ഇരുട്ടില്‍ മുങ്ങി തീരുന്നത് വേദനയോടെ നോക്കിയിരിക്കെ എന്റെ ഭാര്യ പരിസരം മറന്നു എന്നെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു ....!!!

ജാലകം...!!!

ജാലകം...!!!

താഴെ കടലാസ് തോണികള്‍ പോലെ ഒഴുകി നടക്കുന്ന വാഹനങളുടെ നീണ്ട നിര. അവക്കിടയിലൂടെ തിക്കി തിരക്കുന്ന മനുഷ്യക്കൂട്ടങ്ങള്‍. എങ്ങോട്ടെന്നറിയാതെ ഒഴുകി നടക്കുന്ന ജീവിതങ്ങള്‍. പലതും ദിശയില്ലാതെ, ചിലത് ദിശ തെറ്റിയും. എങ്ങും തിക്കും തിരക്കും മാത്രം. കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേള്‍ക്കാതെ കടന്നു പോകുന്ന ജീവിതങ്ങള്‍. ഈ ഇരുപതാം നിലയില്‍ നിന്ന് നോക്കുമ്പോള്‍ ഇതിലും ഭംഗിയായി എങ്ങിനെ കാണാന്‍ അല്ലെ. ബഹളങ്ങളില്‍ നിന്നകന്നു കണ്ണുകള്‍ എത്തി നിന്നത് അപ്പുറത്തെ ബാല്‍ക്കണിയില്‍.

പതിവുപോലെ അതാ അവരവിടെയുണ്ട്‌. ആ രണ്ടു പ്രാവുകള്‍. എങ്ങിനെയും ഒരു കൂടുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അവ. ഇന്നലെയും അവ കൂട്ടിവെച്ച ചുള്ളിക്കമ്പുകളോക്കെയും അവിടുത്തെ വീട്ടുകാര്‍ തൂത്ത് കളഞ്ഞിരിക്കുന്നു. എന്നിട്ടും പരിഭവിക്കാതെ ആ പ്രാവുകള്‍ വീണ്ടും പുതിയ ചുള്ളികളും നാരുകളുമായി വന്നെതിയതാണ് ഇന്നും. ചിലപ്പോള്‍ അവയ്ക്ക് കുട്ടികലുണ്ടാകാന്‍ സമയം ആയിട്ടുണ്ടാകും. എന്തൊരു ഭംഗിയാണ് അവയ്ക്ക്. എന്തൊരു സ്നേഹവും ഒരുമയും. എത്ര ആത്മാര്‍ഥമായി അവ പണിയെടുക്കുന്നു. ആരോടും പരാതിയില്ല, പരിഭവമില്ല.

അച്ഛനെയും അമ്മയെയും വല്ലാതെ ഓര്‍ത്തുപോകുന്നു ഇപ്പോള്‍. ജോലി കഴിഞ്ഞു ക്ഷീണിചെതുമ്പോഴെ അച്ഛന് ദേഷ്യമായിരിക്കും എല്ലാത്തിനോടും. എല്ലാവരെയും വെറുതേ യെങ്കിലും അച്ഛന്‍ ചീത്ത പറയുന്നത് കേള്‍ക്കാം എപ്പോഴും. അമ്മയോട് മിണ്ടുന്നതിനൊക്കെ തട്ടിക്കയരും. ഞാനോ അനിയനോ എന്തെകിലും ചോദിച്ചാല്‍ അടിവരെ കിട്ടും. അച്ഛനെ ഒന്ന് അച്ഛനായി കാണാന്‍ ഏതെങ്കിലും അവധി ദിവസം വന്നെത്തണം. അന്നത്തെ സ്നേഹം കാണുമ്പൊള്‍ അതുവരെയുള്ളതെല്ലാം മറക്കും. പക്ഷെ പിന്നെ ജോലി ദിവസങ്ങള്‍ പഴയത് പോലെ തന്നെ. അമ്മക്കുപക്ഷേ ഇതൊന്നും പ്രശ്നമേ അല്ല. എങ്ങിനെയും കുറച്ചു പണമുണ്ടാക്കി നാട് പറ്റണം എന്നെ അമ്മക്കുള്ളൂ. അതിനിടയില്‍ ആരും ഒന്നും ഒരു വിഷയമേ അല്ല.

ആദ്യമൊക്കെ വല്ലാതെ കരച്ചില്‍ വരുമായിരുന്നു. ഈ ഫ്ലാറ്റില്‍ ഒറ്റയ്ക്ക് കഴിയാന്‍ പേടിയായിരുന്നു. ആരുമില്ലാതെ അടച്ചിട്ട മുറികളില്‍ എങ്ങും പോകാന്‍ കഴിയാതെ ആരോടും മിണ്ടാന്‍ കഴിയാതെ അച്ഛനും അമ്മയും ജോലി കഴിഞ്ഞു വരുംവരെ, ജനലിലൂടെ പുറത്തേക്കും നോക്കി അല്ലെങ്കില്‍ ടെലിവിഷനിലെ കണ്ടു മടുത്ത കാര്ട്ടൂണ്കള്‍ക്ക് മുന്നില്‍. പിന്നെ അനിയന്‍ വന്നതോടെ കൂട്ടിനോരാളുമായി. പേടിയില്ലെങ്കിലും വല്ലാത്ത ഏകാന്തത. പലപ്പോഴും ചോദിച്ചിട്ടുണ്ട് അമ്മയോട്. എന്തിനാ അമ്മെ ഇങ്ങിനെ പണമുണ്ടാക്കുന്നതെന്ന് . അമ്മ പറയും അതൊന്നും നിനക്ക് മനസ്സിലാകില്ലെന്നു. എന്ത് മനസ്സിലാകാതിരിക്കാന്‍.

അനിയന്‍ ഉണര്‍ന്നെന്നു തോന്നുന്നു. അവനു വിശക്കുന്നുണ്ടാകും. പാലെടുത്ത് കൊടുത്തിട്ട് വരാം. അപ്പോഴേക്കും ഒരുപക്ഷെ ആ പ്രാവുകള്‍ കൂടൊരുക്കിയിരിക്കും. അവയെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നത് കാണാമല്ലോ .....!!!